പാചകവാതക സിലിണ്ടർ വില ഈ മാസം കേന്ദ്ര സർക്കാർ കൂട്ടിയത് 100 രൂപ. മൂന്നുമാസത്തിനിടെ കൂട്ടിയത് 200 രൂപ. ബുധനാഴ്ച 25 രൂപ കൂട്ടിയതോടെയാണ് ഒറ്റമാസ ‘റെക്കോഡും’ മോഡി സർക്കാർ സ്വന്തമാക്കിയത്. നേരത്തെ നൽകിയിരുന്ന സബ്സിഡി കൂടി നിർത്തിയതോടെ സിലിണ്ടറൊന്നിന് ഡൽഹിയിൽ നൽകേണ്ടിവരുന്നത് 794 രൂപ. കൊച്ചിയിൽ 776 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില 801 രൂപയായി. തിരുവനന്തപുരത്ത് 803.50ഉം കോഴിക്കോട്ട് 803 രൂപയും കൊടുക്കേണ്ടിവരും.
സബ്സിഡി–-സബ്സിഡി രഹിത സിലിണ്ടറുകളുടെ വില തുല്യമായെന്ന വിചിത്ര വാദമുയർത്തിയാണ് മെയ് മുതൽ സബ്സിഡി നിർത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ